കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്ന കെ. മുരളീധരന് എംഎല്‍എയുടെ പ്രസ്താവന ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം-കോണ്‍ഗ്രസ് ഗൂഢാലോചനയുടെ പരസ്യപ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന് ആരോപിച്ചു.
മുരളീധരന്റെ ഈ നിലപാടിനോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നിലപാടെന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. കോണ്‍ഗ്രസ് നടത്തുന്ന വിശ്വാസസംരക്ഷണ ജാഥയുടെ പൊള്ളത്തരമാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നാമത്തെ ഉദേ്യാഗസ്ഥനും പിന്‍വാങ്ങിയത് ഇതേ ഒത്തുകളിയുടെ ഭാഗമാണ്. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: