ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 182 റണ്‍സ് വേണം. ടോസ് നേടി ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിക്കോളസ് പുരാന്, ബ്രാവോ എന്നിവരുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 181 റണ്‍സ് നേടി.
അര്‍ധ സെഞ്ചുറി തികച്ച പുരാന് 25 പന്തില്‍ 53 റണ്‍സുമായി കീഴടങ്ങാതെ നിന്നു. നാല് ഫോറും അത്രയും തന്നെ സിക്സറും അടിച്ചു. ബ്രവോ 37 പന്തില്‍ 43 റണ്‍സ് അടിച്ചെടുത്ത ബ്രാവോയും പുറത്താകാതെ നിന്നു. രണ്ട് ഫോറും രണ്ട് സിക്സറും നേടി. നാലാം വിക്കറ്റില്‍ ഇവര്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഓപ്പണര്‍മാരായ എസ്.ഡി ഹോപ്പ് 24 റണ്‍സിനും ഹെറ്റ്മയര്‍ 26 റണ്‍സിനും പുറത്തായി. ഹോപ്പ് 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും നേടി. ഹെറ്റ്മയര്‍ 21 പന്തില്‍ നാല് ഫോറും ഒരു സിക്സറും അടിച്ചു. രാംദിന് 15 പന്തില്‍ അത്രയും തന്നെ റണ്‍സ് നേടി.
ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 33 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: