മലപ്പുറം : എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസിലെ പ്രതി കരിപ്പൂരിൽ പിടിയിലായി. കേസിലെ പന്ത്രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി കെ.പി.ഷമീർ ആണ് പിടിയിലായത്.
ദുബായിൽ നിന്ന് വരുന്ന വഴി കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടിയിലാവുകയായിരുന്നു. നേരത്തെ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. 2012 ജൂലൈ 6ന്, കണ്ണൂർ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വെച്ച് ക്യാമ്പസ് ഫ്രണ്ട്-പോപ്പ്. ഫ്രണ്ട് അക്രമിസംഘം സച്ചിനെ മൃഗീയമായി ആക്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിൻ ഗോപാലിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും തുടർന്ന് മംഗലാപുരം കെ.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദഗ്ദ്ധ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് സെപ്തംബർ അഞ്ചിന് സച്ചിൻ മരണപ്പെട്ടത്. കൊറ്റാളി മാണിക്യം ഹൗസില്‍ ഓട്ടോ ഡ്രൈവറായ ഗോപാലന്റെയും ബേബിയുടെയും മകനായ സച്ചിന് കണ്ണൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായിരുന്നു. ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ സച്ചിന് ഇരുപത്തിയൊന്നു വയസ്സു മാത്രമായിരുന്നു പ്രായം. പളളിക്കുന്ന് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ എബിവിപി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്എത്തിയ സച്ചിനെ അകാരണമായി ക്യമ്പസ് ഫ്രണ്ട് -പോപ്ഫ്രണ്ട് സംഘം അക്രമിക്കുകയായിരുന്നു.
സച്ചിനെ അക്രമിച്ച് ദിവസങ്ങൾ കഴിയും മുമ്പേ ആണ് ചെങ്ങന്നൂരിൽ വിശാലിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. ആന്തരാവയവങ്ങളില്‍ മുറിവുണ്ടാക്കി നിലയ്ക്കാത്ത രക്തസ്രാവം വഴി കൊലപ്പെടുത്തുന്ന പ്രത്യേകതരം ആയുധം കൊണ്ടുള്ള പ്രയോഗമാണ് സച്ചിന്റെ നേരെ തീവ്രവാദ സംഘം നടത്തിയത്. കേവലം യാദൃശ്ചികസംഭവമായിരുന്നില്ല സച്ചിന്റെ കൊലപാതകമെന്ന് പിന്നീട് കേസ് അന്വേഷിച്ച പോലീസിന് വധക്കേസില്‍ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ബോധ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: