ഇടുക്കി: എറണാകുളം ജില്ലയിലെ പര്യടനത്തിനു ശേഷം ഇടുക്കി ജില്ലയിലേയ്ക്ക് പ്രവേശിച്ച എന്‍.ഡി.എ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് തൊടുപുഴയില്‍ പ്രൗഢഗംഭീരമായ സ്വീകരണം. ജില്ലാ അതിര്‍ത്തിയായ വാഴക്കുളത്തു നിന്നും ആയിരക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് യാത്രയെ സമ്മേളന വേദിയിലേയ്ക്ക് ആനയിച്ചത്. തുടര്‍ന്നു നടന്ന പൊതു സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലയിലെ പര്യടനത്തിനു ശേഷം ഇടുക്കി ജില്ലയിലേയ്ക്ക് പ്രവേശിച്ച എന്‍.ഡി.എ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ ഒരുക്കിയത്. ജില്ലാ അതിര്‍ത്തിയായ വാഴക്കുളത്തു നിന്നും ആയിരക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് യാത്രയെ സമ്മേളന വേദിയിലേയ്ക്ക് ആനയിച്ചത് .തുടര്‍ന്നു നടന്ന പൊതു സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന ശബരിമലയില്‍ കടക്കാന്‍ പിണറായിയുടെ തിട്ടൂരം വേണമെന്നത് അംഗീകരിക്കാന്‍ കഴിയില്ല. തന്നെ കള്ളക്കേസില്‍ കുടുക്കിയാല്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. ശബരിമലയുടെ കാര്യത്തില്‍ കേരളത്തിലെ എല്ലാ ഹൈന്ദവ സമൂഹവും സര്‍ക്കാരിന് എതിരാണെന്ന് ഇവര്‍ മനസിലാകാത്തത് എന്തുകൊണ്ടാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു.
ഗുരുദേവന് ഹിന്ദു ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് പറഞ്ഞ മന്ത്രി എം എം മണി അഭിപ്രായ പ്രകടനത്തിന് മുമ്പ് എസ്എന്‍ഡിപിയെ കുറിച്ചും ഗുരുദേവനെക്കറിച്ചും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രഥയാത്രയുടെ സമാപന ദിനമായ ഇന്ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ് ആദ്യ സ്വീകരണം. യാത്ര വൈകിട്ട് പത്തനംതിട്ടയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: