തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്കിയ വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനം അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് ബിജെപി.
ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഒരുമിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നോട്ടീസ് അയയ്ക്കും.
സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. വിഷയത്തില്‍ കൂട്ടായിട്ടുള്ള ആലോചനകള്‍ നടത്തേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി എന്താണ് പറഞ്ഞിരിക്കുന്നത് അതാണ് സര്‍ക്കാരിന്റെയും നിലപാട്. ഗവണ്മെന്റ് പറഞ്ഞതില്‍ നിന്ന് മാറുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: