ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 റഫാല്‍ യുദ്ധവിമാനം വാങ്ങാനുണ്ടാക്കിയ കരാര്‍ ഇഴഞ്ഞുനീങ്ങിയതിനാലാണ് പുതിയ ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയ 36 വിമാനങ്ങള്‍ വാങ്ങാന്‍ വീണ്ടും കരാര്‍ ഉണ്ടാക്കേണ്ടിവന്നതെന്ന് കേന്ദ്രം. സുപ്രീംകോടതിയില്‍ നല്കിയ കരാറിന്റെ വിശദാംശങ്ങളിലാണ് ഇക്കാര്യം.
യുപിഎ കാലത്തെ കരാര്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴയുകയായിരുന്നു. അവസാനം അത് സ്തംഭിച്ചു. തുടര്‍ന്നാണ് പുതിയ കരാറിലെത്തിയത്. 2013ല്‍ യുപിഎ സര്‍ക്കാരുണ്ടാക്കിയ, പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു കരാര്‍, കേന്ദ്രം വ്യക്തമാക്കി.
കരാര്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ നമ്മുടെ ശത്രുക്കള്‍ ആധുനിക വിമാനങ്ങള്‍ വാങ്ങി. പഴയത് നവീകരിച്ചു. അവര്‍ വിമാനത്തില്‍ നിന്ന് തൊടുത്തുവിടുന്ന കൂടുതല്‍ ശേഷിയുള്ള മിസൈലുകള്‍ വാങ്ങി. സ്വന്തമായി നിര്‍മിച്ച യുദ്ധവിമാനങ്ങള്‍ വന്‍തോതില്‍ സൈന്യത്തിലുള്പ്പെടുത്തി. 2010നും 2015നും ഇടയ്ക്ക് നമ്മുടെ ശത്രുക്കള്‍ 400 യുദ്ധവിമാനങ്ങള്‍ (20 സ്്വാഡ്രണുകള്) സൈന്യത്തിലുള്െപ്പടുത്തി. ശത്രുക്കള്‍ നാലും അഞ്ചും തലമുറയില്‍പെട്ട സ്റ്റെല്‍ത്ത് വിമാനങ്ങള്‍ സ്വന്തമാക്കി. നമ്മുടെ യുദ്ധശേഷി കുറയുകയും ശത്രുക്കളുടേത് കൂടുകയും ചെയ്തു. അതോടെ അന്തരീക്ഷം അസന്തുലിതമായി.
വ്യോമസേന വിമാനങ്ങളുടെ എണ്ണം കുറയുന്നത് പിടിച്ചുനിര്‍ത്തേണ്ടി വന്നു. ഈ സമയത്താണ് വാങ്ങി അപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ 36 വിമാനങ്ങള്‍ നല്കാന് ഫ്രാന്‍സ് സന്നദ്ധത അറിയിച്ചത്. 2015 മെയ് മുതല്‍ 2016 ഏപ്രില്‍ വരെയായി ചര്‍ച്ചകള്‍ നടന്നു. ആകെ 74 വട്ടം. അതില്‍ 48 എണ്ണം ഇന്ത്യയ്ക്കുള്ളിലും 26 എണ്ണം ഫ്രാന്‍സുമായും. 2016 ആഗസ്ത് നാലിന് ചര്‍ച്ച നടത്തിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ധന, നിയമ മന്ത്രാലയങ്ങള്‍ അതില്‍ ഒപ്പിട്ടു. 2016 ആഗസ്ത് 24ന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇത് അംഗീകരിച്ചു. ഫ്രഞ്ച്-ഇന്ത്യ സര്‍ക്കാരുകള്‍ തമ്മില്‍ 2016 സപ്തംബര്‍ 23നാണ് കരാര്‍ ഒപ്പിട്ടത്. വിമാനം, ആയുധം തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു കരാര്‍. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറില്‍ ഇന്ത്യന്‍ പങ്കാൡകളെപ്പറ്റി ഒരു പരാമര്‍ശവുമില്ല, കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: