കൊച്ചി: അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ അയോഗ്യനാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ കെ.എം. ഷാജി നല്കിയ സ്റ്റേ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം. ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിര് സ്ഥാനാര്‍ത്ഥി എം.വി. നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഷാജിയെ അയോഗ്യനാക്കിയത്. ഹര്ജിക്കാരന് 50,000 രൂപ കോടതിച്ചെലവ് നല്‍കാനും വിധിയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള തുക ഒരാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് നിര്‍ദേശിച്ചാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ഈ തുക കെട്ടിവച്ചതായി ഷാജിയുടെ അഭിഭാഷകന് അറിയിച്ചു. എംഎല്‍എ എന്ന നിലയില്‍ കെ.എം. ഷാജി പ്രതിഫലം കൈപ്പറ്റുന്നതും വോട്ടിങ്ങില്‍ പങ്കെടുക്കുന്നതും തടയണമെന്നാണ് നികേഷ് കുമാറിന്റെ വാദം. സമാന വിഷയത്തില്‍ കോടതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ രേഖകളും ഹാജരാക്കി.
തുടര്‍ന്നാണ് സ്റ്റേ ഹര്‍ജി വിധി പറയാന്‍ മാറ്റിയത്. വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിള്‍ബെഞ്ച് കൂടുതല്‍ വ്യവസ്ഥ ഏര്‍പ്പെടുത്തണോ എന്ന വിഷയമാണ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: