തിരുവനന്തപുരം: ഓപ്പണര്‍ ജലജ് സക്സേനയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ കേരളം ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ലീഡ് നേടി.
ആന്ധ്രയുടെ 254 റണ്‍സിന് മറുപടി പറയുന്ന കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ഇപ്പോള്‍ 27 റണ്‍സ് ലീഡായി. ജലക് സക്സേന 127 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. 34 റണ്‍സുമായി രോഹന് പ്രേമും ക്രീസിലുണ്ട്്.
സക്സേന 217 പന്തില്‍ പതിനൊന്ന് ബൗണ്ടറികളുടെ അകമ്പടിയിലാണ് 127 റണ്‍സ് നേടിയത്. ആദ്യ വിക്കറ്റില്‍ അരുണ്‍ കാര്‍ത്തിക്കിനൊപ്പം 139 റണ്‍സ് അടിച്ചെടുത്തു. കാര്‍ത്തിക് അര്‍ധ സെഞ്ചുറി തികച്ചാണ് മടങ്ങിയത്. 125 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 56 റണ്‍സ് നേടി. ഷൊയബ് മുഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് അരുണ്‍ കാര്‍ത്തിക് പുറത്തായത്. തുടര്‍ന്നെത്തിയ രോഹന് പ്രേം സക്സേനയ്ക്കൊപ്പം വേര്‍പിരിയാത്ത രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
നേരത്തെ എട്ടിന് 225 റണ്‍സെന്ന സ്കോറിന് ഒന്നാം ഇന്നിങ്ങ്സ് പുനരാരംഭിച്ച ആന്ധ്ര 254 റണ്‍സിന് ഓള് ഔട്ടായി. മധ്യനിര ബാറ്റ്സ്മാന് റിക്കി ഭൂയി സെഞ്ചുറി നേടി. 205 പന്തില്‍ പത്ത് ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 109 റന്‍സ് എടുത്തു. ശിവചരന് സിങ് 45 റണ്‍സും രവി തേജ 24 റണ്‍സും നേടി.
കേരളത്തിന്റെ സ്പിന്നര്‍ അക്ഷയ് 27 ഓവറില്‍ 64 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ ബേസില്‍ തമ്പി മൂന്ന് വിക്കറ്റും സന്ദീപ് വാരിയര്‍ രണ്ട് വിക്കറ്റും വീഴത്തി. ബേസില്‍ പതിനാല് ഓവറില്‍ അമ്പത് റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ സന്ദീപ് വാരിയര്‍ 13.4 ഓവറില്‍ നാല്‍പ്പത് റണ്സാന് വിട്ടുകൊടുത്തത്.
സ്കോര്‍: ആന്ധ്ര 254, കേരളം ഒന്നിന് 227.
പ്രതികരിക്കാൻ ഇവിടെ എഴുതുക: