കൊച്ചി: കശ്മീരില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ദല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം ജില്ലാ കലക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ആന്റണി സെബാസ്റ്റ്യന്‍ സേവനം ചെയ്തിരുന്ന ബറ്റാലിയനിലെ സുബേദാര്‍ വിശ്വമോഹനനും മറ്റു മൂന്ന് സഹപ്രവര്‍ത്തകരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് ഇന്ത്യന്‍ നേവിയുടെ ആചാര പരേഡ് കേണല്‍ ഹരിദാസിന്റെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് മൃതദേഹത്തെ പൊതിഞ്ഞിരിക്കുന്ന ദേശീയപതാക ആന്റണി സെബാസ്റ്റ്യന്റെ ഭാര്യയ്ക്ക് കൈമാറും.
വൈകുന്നേരം മൂന്നു മണിവരെ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകുന്നേരം ആറ് മണിയോടെ ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ സെമിത്തേരിയില്‍ സംസ്കാരിക്കും. കൃഷ്ണഗാട്ടി സെക്ടറില്‍ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് ആന്റണിക്ക് വെടിയേറ്റത്. തുടര്‍ന്ന് പൂഞ്ചിലെ സൈനികാശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ അന്ത്യം വരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: