ന്യൂദല്‍ഹി: റഫാല്‍ വിമാനക്കരാറില്‍ അഴിമതിയുണ്ടെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ വിധി പറയാന്‍ സുപ്രീംകോടതി മാറ്റി. നാല് മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഹര്‍ജി വിധി പറയുന്നതിന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മാറ്റിയത്.
വ്യോമസേനയിലെ സുപ്രീംകോടതിയില്‍ ഹാജരായി വിമാനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് വിവരിച്ചു. എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതിയും കോടതിയില്‍ എത്തിയിരുന്നു. വ്യോമസേനയ്ക്ക് വേണ്ട അത്യാധുനിക വിമാനമാണ് റഫാല്‍ എന്ന് ടി.ചലപതി കോടതിയെ ബോധിപ്പിച്ചു. അതത് സമയത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് മാറ്റങ്ങളെന്ന് അഡീഷണല്‍ ഡിഫന്‍സ് സെക്രട്ടറി അറിയിച്ചു.
അതേസമയം റഫാല്‍ വിമാന ഇടപാടില്‍ വിലയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സുപ്രീംകോടതി. വില വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാല്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ട് മനോഹര്‍ ലാല്‍ ദണ്ഡ, പ്രശാന്ത് ഭൂഷണ്, കേന്ദ്രമന്ത്രിമാരായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഇടപാടില്‍ പ്രതിരോധസംഭരണ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. യു.പി.എ സര്‍ക്കാരുണ്ടാക്കിയ ചട്ടങ്ങള്‍ പിന്തുടരുകമാത്രമാണ് ചെയ്തത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകാരം നല്‍കിയിരുന്നു. ഒരു വര്‍ഷത്തോളം ഫ്രാന്‍സുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: