ലണ്ടന്‍: കശ്മീരിനു വേണ്ടി പാക്കിസ്ഥാന് വാദിക്കേണ്ടതില്ലെന്ന് പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. നിലവിലെ നാല് പ്രവിശ്യകള്‍ പോലും നോക്കിനടത്താന്‍ പാക് സര്‍ക്കാരിനാകുന്നില്ലെന്നും അതിനിടെയാണ് കശ്മീരിനായുള്ള ആവശ്യമെന്നും അഫ്രീദി പറഞ്ഞു.
പാക്കിസ്ഥാന് കശ്മീര്‍ വേണ്ട. ഇന്ത്യയ്ക്കും കൊടുക്കേണ്ടതില്ല. സ്വതന്ത്ര രാഷ്ട്രമായി നില്ക്കട്ടെ. അങ്ങനെയെങ്കില്‍ മനുഷ്യര്‍ മരിക്കില്ല. മനുഷ്യത്വം വാഴും.
ഭീകരവാദത്തെ തുരത്തി, രാജ്യത്ത് ഐക്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ ഇമ്രാന്ഖാന് സര്‍ക്കാര്‍ പരാജയപ്പെട്ടു. കശ്മീരില്‍ ജനങ്ങള്‍ക്ക് ജീവന് നഷ്ടമാകുന്നത് വേദനയുളവാക്കുന്നു, അഫ്രീദി ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കശ്മീരിനെക്കുറിച്ചടക്കം പലവട്ടം പ്രസ്താവനകള്‍ നടത്തി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട് അഫ്രീദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: