ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ മഹിപാല്‍പൂരില്‍, 1984ലെ സിഖ് വിരുദ്ധകലാപ സമയത്ത് രണ്ടു സിഖുകാരെ കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പേര് കുറ്റക്കാരാണെന്ന് പാട്യാല ഹൗസ് കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. നരേഷ് ഷെഹ്റാവത്, യശ്പാല്‍ സിങ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കൊലപാതകം, കൊലപാതകശ്രമം, ആയുധം കൈവശം വയ്ക്കല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍, കൊള്ളിവയ്പ്പ്, കുറ്റകരമായ ഗൂഢാലോചന എന്നിവയാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരുന്നത്.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ദല്‍ഹിയിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും വലിയ സിഖ് വിരുദ്ധകലാപമാണ് പൊട്ടിപ്പുറപ്പെട്ടത്. കുട്ടികള്‍ അടക്കം ആയിരക്കണക്കിന് സിഖുകാരെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കൊന്നൊടുക്കുകയായിരുന്നു.
സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ എന്നിവരടക്കം നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സിഖ് വിരുദ്ധകലാപക്കേസുകളില് പ്രതികളാണ്. 84 ഒക്ടോബര്‍ 31നാണ് ഇന്ദിര കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണുള്ളത്. ചില കേസുകളില്‍ സജ്ജന്‍കുമാറിനെ കോടതി കുറ്റവിമുകതനാക്കിയിരുന്നു. ചില കേസുകളില്‍ കോണ്‍ഗ്രസ് എംഎല്എമാരായിരുന്നവരടക്കം തടവ് അനുഭവിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: