കോട്ടയം: കല്ലും മുള്ളും ചവിട്ടി കാനനപാതയിലൂടെ അയ്യനെ കാണാന്‍ പോകുന്നതിന്റെ ത്യാഗം ഭക്തര്‍ക്ക് പുതുമയല്ല. എന്നാല്‍ ഇത്തവണ കാനനവാസനെ കണ്‍നിറയെ കാണണമെങ്കില്‍ പിണറായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കഠിന നിയന്ത്രണങ്ങളും വിലക്കുകളും മറികടക്കണം.
വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ
പ്രളയത്തിന് ശേഷം പമ്പയിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ തീര്‍ഥാടക വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ പ്രവേശനമുള്ളു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉണ്ടാകും. വിവിധ സ്ഥലങ്ങളില്‍ നിന്ന് പമ്പ ബസില്‍ വരുന്നവര്‍ക്ക് നേരിട്ട് പമ്പയില്‍ ഇറങ്ങാം. ഇടയ്ക്ക് നിലയ്ക്കലില്‍ ഇറങ്ങേണ്ടതില്ല.
വേണം പോലീസ് പാസ്
നിലയ്ക്കലിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അവരവരുടെ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് വാഹന പാസ് വാങ്ങണം. ഇത് വാഹനത്തിന്റെ മുമ്പില്‍ ഗ്ലാസില്‍ പതിക്കണം. പാസില്ലാത്ത വാഹനങ്ങളെ നിലയ്ക്കലില്‍ പാര്‍ക്കിങ്ങിന് അനുവദിക്കില്ല. പാസില്ലാത്ത വാഹനങ്ങള്‍ നിലയ്ക്കലില്‍ എത്തുമ്പോള്‍ പാസ് വാങ്ങണം.
സന്നിധാനത്ത് 24 മണിക്കൂര്‍ മാത്രം
സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് 24 മണിക്കൂറില്‍ കൂടുതല്‍ തങ്ങാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ദര്‍ശന സമയം ഉറപ്പാക്കുന്നതിനും നിലയ്ക്കല്‍-പമ്പ ടിക്കറ്റിനുമായി വെര്‍ച്വല്‍ ക്യൂ സംവിധാനം. www.sabarimalaq.com എന്ന സൈറ്റിലൂടെയാണ് വെര്‍ച്വല്‍ ക്യൂവില്‍ പ്രവേശിക്കേണ്ടത്. നിലയ്ക്കലിലെ പ്രത്യേക കൗണ്ടറില്‍ റൗണ്ട് ട്രിപ്പ് ടിക്കറ്റുകളും ലഭിക്കും. പമ്പയിലും സെല്‍ഫ് സര്‍വീസ് ടിക്കറ്റ് കിയോസ്കുകള്‍ ഒരുക്കും.
തിരിച്ചറിയല്‍ കാര്‍ഡ് വേണം
എല്ലാ തീര്‍ഥാടകരും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരുതണം. മുമ്പ് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്യുന്നവര്‍ മാത്രം കാര്‍ഡ് കരുതിയാല്‍ മതി. ഇത്തവണ പോലീസ് ആവശ്യപ്പെട്ടാല്‍ എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. എരുമേലി മുതല്‍ നിലയ്ക്കല്‍ വരെ കര്‍ശന വാഹന പരിശോധനയും ഉണ്ടാകും.
കൂടിയ ബസ് നിരക്ക്
നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 40 രൂപയാണ് നിരക്ക്. 31 രൂപയായിരുന്ന നിരക്കാണ് 40 ആക്കി ഉയര്‍ത്തിയത്. സ്പെഷ്യല്‍ സര്‍വീസ് എന്ന നിലയില്‍ 30 ശതമാനം അധിക നിരക്കാണ് വാങ്ങുന്നത്. കോട്ടയം-പമ്പ (എരുമേലി വഴി) 138 രൂപയാണ്. പത്തനംതിട്ട വഴിയാണെങ്കില്‍ 161 രൂപയും. എറണാകുളം-പമ്പ (235 രൂപ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: