ന്യൂദല്‍ഹി:ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്ന ആവശ്യവുമായി റിട്ട് ഹര്‍ജി സമര്‍പ്പിച്ച ഷൈലജാ വിജയന് രംഗത്തെത്തുകയായിരുന്നു. ഹര്‍ജിക്കാരിയുടെ അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയാണ് വിധി സ്റ്റേ ചെയ്യണമെന്നും ഹര്‍ജികള്‍ നേരത്തേ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ജനുവരി 22വരെ കാത്തിരിക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ മറുപടി.
അമ്പത്് പുനഃപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് ഇതുവരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ജനുവരി 22ന് കേസ് പരിഗണിക്കുന്നതിന് മുമ്പായി കൂടുതല്‍ ഹര്‍ജികള്‍ കോടതിക്ക് മുന്നിലെത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: