ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസില്‍ ജനുവരി 15 മുതല്‍ അന്തിമവാദം നടക്കുമെന്ന് സുപ്രീംകോടതി. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇതിനിടെയുള്ള വിഷയങ്ങള്‍ ജസ്റ്റിസ് രാധാകൃഷ്ണന് സമിതിക്ക് മുന്‍പാകെ കക്ഷികള്‍ക്ക് ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ടെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ ധരിപ്പിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരെ ക്ഷേത്രത്തിന്റെ മുഴുവന്‍ സമയ എക്സിക്യൂട്ടീവ് ഓഫീസര്‍മാരായി നിയമിക്കണമെന്ന വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഈ വ്യവസ്ഥ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: