തിരുവനന്തപുരം: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത സ്ത്രീകളുടെ എണ്ണം എണ്ണൂറ് കടന്നു. ബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍. എന്നാല്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് സൈറ്റില്‍ നിന്ന് നീക്കി.
മണ്ഡലകാലത്തിന് തുടക്കമിട്ട് നാളെ നട തുറക്കുന്നതു മുതല്‍ മകരവിളക്ക് മഹോത്സവം കഴിഞ്ഞ് നട അടക്കുന്നതു വരെയുള്ള കാലത്തേക്കാണ് സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആന്ധ്ര്യില് നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശന സമയം ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് വിവരം.
ആന്ധ്ര തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ കൂടാതെ ദല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നു നില്ക്കുന്നതിനാല് എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന കാര്യം വ്യക്തമല്ല. കേരളത്തില്‍ നിന്ന് എത്ര സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പുറത്തു വിട്ടിട്ടില്ല. മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്നവരുടെ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമായിരുന്നു. യുവതികളുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: