പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ലെന്ന് പന്തളം കൊട്ടാരം. സര്ക്കാരി്ന്റെ നിലപാടില്‍ മാറ്റം വരുത്തണമെന്നും കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു.
വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശനം സംബന്ധിച്ച വിധി സമയബന്ധിതമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല. ചര്‍ച്ചയ്ക്കു വിളിച്ച സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമെന്നും ശശികുമാര വര്‍മ പറഞ്ഞു.
അതേസമയം ശബരിമലയില്‍ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം മുഖ്യമന്ത്രിയുടെ ചേംബറില്‍ ആരംഭിച്ചു. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സര്‍വ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യുഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കുമെന്നും അനുകൂല നിലപാടല്ലെങ്കില്‍ സര്‍വ്വകക്ഷി യോഗം ബഹിഷ്കരിക്കാനുമാണ് യുഡിഎഫിന്റെ തീരുമാനം. അതേസമയം സര്‍വ്വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: