ബെംഗളൂരു: സര്‍ദാര്‍ പ്രതിമ അനാവശ്യ ചിലവെന്ന് ആരോപിച്ചവര്‍ കാവേരി അമ്മയുടെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായി ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ മാറിയതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയപ്പോള്‍ അതിന്റെ അരിശം കോണ്‍ഗ്രസ് തീര്‍ത്തത് അനാവശ്യ ചിലവെന്ന് ആരോപിച്ചായിരുന്നു. എന്നാല്‍ അതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കര്‍ണാടക ഭരിക്കുന്ന ജെഡിഎസ് സര്‍ക്കാര്‍ കാവേരി അമ്മയുടെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുമ്പോള്‍ അതിനെ എങ്ങനെ വിലയിരുത്തണം.
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജാ സാഗര്‍ സംഭരണിയില്‍ 125 അടി ഉയരത്തിലാണ് കാവേരി അമ്മയുടെ പ്രതിമ നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം അത്യാധുനിക രീതിയിലുള്ള മ്യൂസിയം കോംപ്ലെക്സും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്ക് ഏതാണ്ട് 1200 കോടി മുതല്‍മുടക്കുണ്ട്. സംസ്ഥാനത്തെ ജലസേചന മന്ത്രി ശിവകുമാറും ടൂറിസം മന്ത്രി സാ രാ മഹേഷും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പദ്ധതിക്കുള്ള തീരുമാനം കൈക്കൊണ്ടത്.
മ്യൂസിയത്തിന് മുകളിലായി രണ്ട് ഗ്ലാസ് ടവറുകള്‍ക്ക് മധ്യത്തിലായിട്ടാകും പ്രതിമ നിര്മ്മിക്കപ്പെടുകയെന്ന് മന്ത്രി ശിവകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിമയായിട്ടല്ല, ഗോപുരത്തിന് സമാനമായിട്ടാകും ഇതിന്റെ നിര്‍മ്മാണം. അതേസമയം ധൂര്‍ത്തല്ലെന്ന് കാട്ടുന്നതിനായി നിക്ഷേപകരെ പദ്ധതിയിലേക്ക് സ്വാഗതം ചെയിതുട്ടുണ്ടെന്ന് പറയാനും ശിവകുമാര്‍ മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: