കൊച്ചി: തലശ്ശേരി എംഎല്‍എ എന്‍.ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദ് ചെയ്തു. സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലെ നിയമനം റാങ്ക് പട്ടിക മറികടന്നാണെന്ന് ഹൈക്കോടതി കണ്ടെത്തി.
പട്ടികയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ ഡോ. എം പി ബിന്ദു നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അസിസ്റ്റന്റ് പ്രൊഫസറായിട്ടായിരുന്നു നിയമനം. ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം തെറ്റായിരുന്നുവെന്ന് ഹര്‍ജിക്കാരി പ്രതികരിച്ചു. എംപി ബിന്ദുവിനെ പകരം നിയമിക്കാനും കോടതി ഉത്തരവിട്ടു.
ഒരു ഒഴിവു മാത്രമുണ്ടായിരുന്ന തസ്തികയില്‍ ഒന്നാം റാങ്കുകാരിയായ ഡോ,ബിന്ദുവിനെ തഴഞ്ഞാണ്രണ്ടാം റാങ്ക് നേടിയ ഷഹലയെ തെരഞ്ഞെടുത്തത്. സ്കൂള്‍ ഓഫ് പെഡഗോഗിയന് സയന്‍സിലേയ്ക്ക് നടന്ന താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്ക് സര്‍വകലാശാല ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി ഒത്തുകളിച്ചത്.
അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ബിന്ദു നിയമന കാര്യം സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോഴാണ് അത് ഒബിസി മുസ്ലീമിനാണെന്ന് അറിഞ്ഞത്. എന്നാലിക്കര്യം വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: