കല്‍പ്പറ്റ: ബ്രിട്ടീഷുകാരോട് സന്ധിയില്ലാസമരം നടത്തി വീരമൃത്യു വരിച്ച ധീര ദേശാഭിമാനി തലക്കര ചന്തുവിന്റെ സ്മൃതിദിനം പനമരത്ത് ആചരിച്ചു. ബലിദാനദിനത്തോടനുബന്ധിച്ച് കേരളാ വനവാസി വികാസകേന്ദ്രവും ആദിവാസി സംഘവും വിവിധ ഹൈന്ദവസംഘടനകളും സംയുക്തമായാണ് പരിപാടി നടത്തിയത്.
തീതുപ്പുന്ന പീരങ്കികളുമായി കടന്നുവന്ന വിദേശശക്തികളെ അമ്പുംവില്ലുമേന്തി പോരാടിയ കുറിച്ച്യപടയാളികളുടെ നേതാവായിരുന്നു തലക്കര ചന്തു. പിറന്ന മണ്ണിനെയും പഴശ്ശി തമ്പുരാനെയും സംരക്ഷിച്ച ചന്തുവിന്റെ ബലിദാനത്തിനുശേഷം 15ാമത്തെ ദിവസമാണ് പഴശ്ശിരാജാവ് ചരിത്രമായത്. തലക്കര ചന്തുവിനെ ഓര്‍മിക്കാനും ആദരിക്കാനും സംസ്ഥാന ഭരണകൂടം തയാറായിട്ടില്ല.
പനമരത്ത് ചന്തുവിനെ ഗളച്ഛേദം നടത്തിയ കോളിമരച്ചുവട്ടില്‍ പുഷ്പ്പാര്‍ച്ചന നടത്തി. വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍, സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്, തപസ്യ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എസ്. പ്രബോധ് കുമാര്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്, എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ. മോഹന്‍ദാസ്, ആര്‍എസ്എസ് വിഭാഗ് സദസ്യന്മാരായ സി.കെ. ബാലകൃഷ്ണന്, കെ.ജി. സുരേഷ്, വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്, ജില്ലാ സഹസംഘചാലക് പി. ചന്ദ്രന് തുടങ്ങിയവര്‍ പുഷ്പ്പാര്ച്ചനയിലും തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: