ഗയാന: ട്വന്റി 20 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പ് എ മത്സരങ്ങളില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും വിജയം നേടി. സെന്റ് ലൂസിയില്‍ വെസ്റ്റ് ഇന്‍ഡീസ് 31 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ശ്രീലങ്ക 25 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി.
വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവച്ച 108 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക പത്ത് ഓവറില്‍ ഒരു വിക്കറ്റിന് 41 റണ്‍സ് നേടി വിജയത്തിലേക്ക് നീങ്ങിയതാണ്.പക്ഷെ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നു. 76 റണ്‍സിന് അവര്‍ ഓള് ഔട്ടായി. ടെയ്ലര് 12 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായി. മരിസാനെ കാപ്പ് 26 റണ്‍സും ലിസ് ലി ലീ 24 റണ്‍സും നേടി.
കൈസിയ നൈറ്റ് (32), നടാഷ മക്ലീന് (28) എന്നിവരുടെ മികവിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇരുപത് ഓവറില്‍ ഏഴുവിക്കറ്റിന് 107 റണ്‍സ് എടുത്തത്. ഷബിനം ഇസ്മായില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴു വിക്കറ്റിന് 97 റണ്‍സ് എടുത്തു. സിരിവര്‍ധന 31 റണ്‍സോടെ ടോപ്പ് സ്കോററായി.
മറുപടി പറഞ്ഞ ബംഗ്ലാദേശ് 72 റണ്‍സിന് ഓള് ഔട്ടായി. പതിനേഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ചമാരിയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: