ഹോങ്കോങ്: കിഡംബി ശ്രീകാന്ത് ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേമസയം പി.വി. സിന്ധു പുറത്തായി. നാലാം സീഡായ ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ എച്ച്.എസ്. പ്രണോയിയെ തോല്‍പ്പിച്ചു.
ഒരുമണിക്കൂര്‍ ഏഴ് മിനിറ്റ് നീണ്ടപോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് പ്രണോയിയെ മറികടന്നത്. സ്കോര്‍ 18-21, 30-29, 21-18.
മൂന്നാം സീഡായ സിന്ധുവിനെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ സങ് ജി ഹുന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 26-24, 22-20 മറ്റൊരിന്ത്യന്‍ താരമായ സമീര്‍ വര്‍മയും ക്വാര്‍ട്ടറിലെത്തി. അഞ്ചാം സീഡായ ചൈനയുടെ ചെന്‍ ലോങ്ങിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സമീര്‍ വര്‍മയ്ക്ക് വാക്കോവര്‍ ലഭിച്ചു.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സത്വിക് – അശ്വിനി സഖ്യം പുറത്തായി. ചൈനീസ് തായ്പേയിയുടെ ലീ യാങ് – സു ടീമിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു. 17-21,11-21. മത്സരം 37 മിനിറ്റ് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: