കൊച്ചി : തൃപ്തി ദേശായിക്കെതിരെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) അധികൃതര്‍. തൃപ്തിക്ക് ഇനിയും വിമാനത്താവളത്തില്‍ തുടരാനാകില്ലെന്ന് സിയാല്‍ എംഡി അറിയിച്ചു. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. പ്രശ്നത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍ പോലീസിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ പോലും തകർക്കും വിധത്തിൽ ആചാരലംഘനം നടത്തി ശബരിമലയിൽ പ്രവേശിക്കാൻ എത്തിയതാണ് തൃപ്തി ദേശായി. മടങ്ങി പോകണമെന്ന തഹസിൽദാരുടെ ആവശ്യം തൃപ്തി തള്ളി. എന്തുവന്നാലും ശബരിമലയിൽ സന്ദർശനം നടത്തുമെന്ന തീരുമാനത്തിലാണ് തൃപ്തി ദേശായ്. സ്വന്തം നിലയില്‍ പോകാന്‍ തയാറാണ്. സുരക്ഷ നല്കാന് കഴിയില്ലെങ്കില്‍ പോലീസിന് വേണമെങ്കില്‍ പോകാമെന്നും തങ്ങള്‍ തിരികെ മടങ്ങില്ലെന്നും തൃപ്തി പറഞ്ഞു.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ തൃപ്തി ദേശായിയുമായി ചർച്ച നടത്തുകയാണ്. കൊച്ചിയിലെത്തി പത്ത് മണിക്കൂറിലേറെ പിന്നിടുമ്പോഴും തൃപ്തി ദേശായ് പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിനുള്ളിൽ കുടുങ്ങി കിടക്കുകയാണ്.
പൂനയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്കെതിരെ വിമാനത്താവളത്തിന് പുറത്ത് നാമജപങ്ങളുമായി അയ്യപ്പഭക്തര്‍ പ്രതിഷേധം തുടരുകയാണ്. തൃപ്തിയെ മടക്കി അയക്കാതെ പ്രതിഷേധം നിര്‍ത്തില്ലെന്ന നിലപാടിലാണ് ഭക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: