സന്നിധാനം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് ദീപം തെളിയിച്ച് ഭഗവാനെ യോഗ നിദ്രയില്‍ നിന്നും ഉണര്‍ത്തി ഭക്തജന സാനിധ്യം അറിയിച്ചു.
പിന്നീട് മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങി ആഴിയില്‍ ദീപം തെളിയിച്ചു. അതിന് ശേഷം നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ സോപാനത്തിലേക്ക് സ്വീകരിച്ചു. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ കനത്ത സുരക്ഷയാണ് ഇക്കുറി സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദര്‍ശനം നടത്തിയാല്‍ ഉടന്‍ ഭക്തരെ ശബരിമലയില്‍ നിന്നും ഒഴിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
രാത്രി പത്ത് മണി കഴിഞ്ഞാല്‍ അപ്പം, അരവണ കൗണ്ടറുകള്‍ അടച്ചിടും. രാത്രികാലങ്ങള്‍ അന്നദാനവും സന്നിധാനത്ത് ഉണ്ടായിരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: