പെരിയ (കാഞ്ഞങ്ങാട്): കേന്ദ്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജയപ്രസാദിന്റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജി സുപ്രീംകോടതി തള്ളി.
പ്രാപ്പൊയില്‍ പടിഞ്ഞാറ്റയില്‍ പറോത്തും നീര്പൂത്തൂര് എല്‍. ഗോകുല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. കേന്ദ്ര സര്‍വകലാശാലയില്‍ 2015 നവംബര്‍ 11നാണ് അസോസിയേറ്റ് പ്രൊഫസറായി ഡോ. കെ. ജയപ്രസാദിനെ നിയമിച്ചത്. നിയമനം ക്രമവിരുദ്ധമാണെന്നും പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച ജയപ്രസാദിനെ പ്രോവൈസ് ചാന്‍സിലറാക്കിയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ ഡോ. ജയപ്രസാദിന്റെ നിയമനത്തെ ചോദ്യം ചെയ്തത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മാവുങ്കാലിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപകനായ ലക്ഷ്മണന് കൈപ്രത്ത് തന്റെ അടുത്ത ബന്ധുവായ ഗോകുലിനെ ഉപയോഗിച്ചാണ് കോടതിയെ സമീപിച്ചത്. വ്യക്തിഹത്യ ലക്ഷ്യമാക്കി തനിക്കെതിരെ വ്യാജപ്രചാരണങ്ങളാണ് നടത്തിയതെന്നും മാനനഷ്ടക്കേസ് കൊടുക്കുന്നത് ആലോചിക്കുമെന്നും ജയപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: