ബെംഗളൂരു : ദുരഭിമാനത്തിന്റെ പേരില്‍ നവദമ്പതികളെ കൈകാലുകള്‍ കെട്ടിയിട്ട് പുഴയിലെറിഞ്ഞ് കൊന്ന നിലയില്‍ കണ്ടെത്തി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരാണ് കൊല്ലപ്പെട്ടത്.
അഞ്ചു ദിവസങ്ങള്‍ക്കുമുമ്പ് കര്‍ണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അതിന് രണ്ടു ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടേയും മൃതദേഹം ഇതേ സ്ഥലത്തു നിന്ന് പൊങ്ങിവന്നിരുന്നു. തുടര്‍ന്ന് പോലീസ് ദുരഭിമാനക്കൊലയാകാം ഇതെന്ന സംശയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
ഇരുവരേയും കുറിച്ചുള്ള വിവരങ്ങള്‍ക്കായി തമിഴ്നാട് ഉള്‍പ്പടെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും യുവാവിന്റേയും പെണ്‍കുട്ടിയുടേയും ചിത്രങ്ങള്‍ അയച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്ന് സ്വാതിയുടെ പിതാവ് ശ്രീനിവാസ അറസ്റ്റിലായതോടെ കൊലപാതകം പുറത്തുവന്നത്.
നന്ദിഷും സ്വാതിയും മൂന്നുമാസം മുമ്പ് രഹസ്യമായി വിവാഹം കഴിച്ച് കര്‍ണ്ണാടകയില്‍ എത്തിയതാണ്. ഒളിച്ചു താമസിച്ചിരുന്ന ഇരുവരേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ച് വെള്ളച്ചാട്ടത്തില്‍ തള്ളുകയായിരുന്നു. ദളിത് സമുദായത്തില്‍ പെട്ടയാളാണ് യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: