സീതപൂര്‍ : ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഭര്‍ത്താവ് ജീവിച്ചിരിക്കേ 22 സ്ത്രീകള്‍ വിധവാ പെന്ഷന് വാങ്ങുന്നതായി റിപ്പോര്‍ട്ട്. ബത്സ്ഗഞ്ച് ഗ്രാമവാസിയായ സന്ദീപ് കുമാര്‍ തന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ 3,000 രൂപ നിക്ഷേപിച്ചതായി സന്ദേശം ലഭിച്ചു. ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് വിധവാ പെന്ഷന് ആയിരുന്നെന്ന് അറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മായിഅമ്മ ഉള്‍പ്പടെ 22 പേര് ഭര്ത്താക്കന്മാര് ജീവിച്ചിരിക്കേ വിധവാ പെന്ഷന് വാങ്ങുന്നതായി കണ്ടെത്തി. എന്നാല്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പ്രൊബേഷന്‍ ഓഫീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും സന്ദീപ് കുറ്റപ്പെടുത്തി.
അതിനിടെ അര്‍ഹതയില്ലാത്തവര്‍ വിധവ പെന്ഷന് പറ്റുന്നത് സംബന്ധിച്ച് അന്വേഷിച്ച് കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന് ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ സന്ദീപ് കുമാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
അനര്‍ഹരായവര്‍ക്ക് പെന്ഷന് നല്‍കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേറ്റ് ഷീത വര്‍മ്മയും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: