തിരുവല്ല: ഇരുമുടിക്കെട്ടുമായി മല കയറാന്‍ എത്തുന്നവരെ ക്രിമിനലുകളെ പോലെ അറസ്റ്റ് ചെയ്യുകയാണെന്ന് കെ.പി. ശശികല ടീച്ചര്‍ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്ത ടീച്ചറെ ഇന്നലെ തിരുവല്ല കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാമജപവുമായി നിരവധി ഭക്തരാണ് കോടതി വളപ്പിന് പുറത്തു തടിച്ചു കൂടിയത്.
ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തുന്ന ഭക്തരെ അയ്യപ്പനെന്നും, മാളികപ്പുറമെന്നും വിളിച്ചിരുന്ന കേരളത്തിലാണ് ഇന്ന് അവര്‍ വേട്ടയാടപ്പെടുന്നത്. സ്വന്തം ആചാരങ്ങള്‍ സംരക്ഷിക്കാനായി തെരുവിലേക്കിറങ്ങേണ്ടി വന്ന ജനങ്ങളെ പ്രതികാര നടപടികളോടെ തേടിപ്പിടിക്കുകയാണ് പോലീസ്.
എന്നാല്‍ പോലീസിന്റെ ഇത്തരം നടപടികളില്‍ ഭയപ്പെടില്ല, മടക്കം ശബരിമലയില്‍ ദര്‍ശനം നടത്തി, അയ്യനു നെയ്യഭിഷേകം നടത്തിയിട്ട് മാത്രം, ശശികല ടീച്ചര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: