ലണ്ടന്‍: സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീലും അര്‍ജന്റീനയും വിജയം നേടി. എമിറ്റേ്സ്് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വെയെ പരാജയപ്പെടുത്തി. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയെ കൂടാതെ ഇറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെക്സിക്കോയെ തോല്‍പ്പിച്ചു.
വിവാദമായ പെനാല്‍റ്റി ഗോളാക്കി ക്യാപ്റ്റന്‍ നെയ്മറാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.76-ാം മിനിറ്റില്‍ ഡീഗോ ലക്സള്‍ട്ട് ഡാനിലോയെ വീഴ്ത്തിയതിനാണ് റഫറി ബ്രസീലിന് അനുകുലമായി പെനാല്‍റ്റി വിധിച്ചത്. ഫൗളല്ലെന്ന് ഉറുഗ്വെ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല.
റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റു പുറത്തായശേഷം ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. അമേരിക്ക, എല്‍സാല്‍വഡോര്‍, സൗദി അറേബ്യ, അര്‍ജന്റീന ടീമുകള്‍ക്കെതിരെ ബ്രസീല്‍ നേരത്തെ വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: