കൊച്ചി: ശബരിമല വിഷയത്തില്‍ ഈ സര്‍ക്കാര്‍ ആരുടെയോ കളിപ്പാവയാണെന്നും ചരടുവലിക്കുന്നത് മറ്റാരോ ആണെന്നും ശബരിമല കര്‍മ സമിതി അധ്യക്ഷന്‍ അഡ്വ. ഗോവിന്ദ് ഭരതന്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാരിന് ശബരിമലക്കാര്യത്തില്‍ നിഗൂഢമായ അജണ്ടയുണ്ട്. അത് നടപ്പാക്കുകയാണ്. അഖിലേന്ത്യാ അജണ്ടയാണത്. ഹിന്ദുമതത്തിന്റെ അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യം. ശബരിമല ഏറ്റവും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രമാണ്. ആ സ്ഥാനം തകര്‍ക്കണം. സുപ്രീം കോടതിവിധിയുടെ പേരില്‍ ഒരു വനിതയെയെങ്കിലും മലയില്‍ കയറ്റണം. അതിനാണ് ശ്രമം, അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി, റിവ്യൂ-പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിച്ചത് അര നൂറ്റാണ്ടിനിടെ കേട്ടിട്ടില്ലാത്ത കാര്യമാണ്. അതായത് കോടതിവിധിയില്‍ പോരായ്മയുണ്ടെന്ന് കണ്ടെത്തിയിട്ടാണ് തീരുമാനം. ആദ്യവിധി ഇല്ലാതായി. സ്റ്റേ ചെയ്യുന്നുവെന്ന് പറയേണ്ട ആവശ്യമില്ല.
1954 -ല്‍ വന്ന കോടതിവിധിയിലും 58 ലെ വിധിയിലും സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് വിധിച്ചിട്ടുള്ളതാണ് ആര്‍ട്ടിക്കിള്‍ 25, 26 എന്നിവ പ്രകാരം കോടതിക്ക് വിശ്വാസങ്ങളില്‍ ഇടപെടാനവകാശമില്ലെന്ന്. ഏകകണ്ഠമായിരുന്നു വിധി. ഇപ്പോള്‍ അഞ്ചംഗ ബെഞ്ചിന്റെ വിധിയും നാലംഗങ്ങളുടെ മാത്രം അഭിപ്രായവുമാണ്. സുപ്രീം കോടതിതന്നെ വിധിയില്‍ പുതിയ തീരുമാനത്തിന് കാത്തിരിക്കെ വിധി നടപ്പാക്കാന്‍ എന്തിനാണ് ധൃതിപിടിക്കുന്നത്. രഹസ്യ അജണ്ടയ്ക്കുപിറകില് ചിലത് സംഭവിക്കുന്നുണ്ട്, ഗോവിന്ദ് ഭരതന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: