ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയായ സുനില്‍ ഹെഡ്ലെയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 15 വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
കഴിഞ്ഞ മുപ്പത് വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ഹെഡ്ലെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. രാത്രി ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമി വെടിയുയര്‍ത്തിയത്. ശേഷം പതിനാറുകാരന് ഹെഡ്ലെയുടെ കാറുമായി കടന്നുകളയുകയായിരുന്നു.
ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ വെടിയേറ്റതിനാല്‍ സുനില്‍ തല്‍ക്ഷണം മരിച്ചിരുന്നു. കാര്‍ മോഷ്ടിക്കാനായാണ് കൃത്യം നടത്തിയതെന്നും പ്രതിയെ വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1987 മുതല്‍ കഴിഞ്ഞ 30 വര്‍ഷമായി സുനില്‍ അമേരിക്കയിലാണ് താമസം. ഹോട്ടല്‍ രംഗത്തായിരുന്നു സുനിലിന്റെ ജോലി. ഈ മാസം അവസാനം അമ്മയുടെ 95ാം ജന്മദിനാഘോഷത്തിനായി നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു ദാരുണ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: