ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരിച്ചുവരുടെ എണ്ണം 76 ആയി. പാരഡൈസ്, കോണ്കോവ് എന്നിവിടങ്ങളില്‍നിന്ന് അഞ്ചു മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. അതിനിടെ, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കലിഫോര്‍ണിയയിലെ അഗ്നിബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. കലിഫോര്‍ണിയ അധികൃതരുടെ വീഴ്ചയാണ് വന്‍ അപകടമുണ്ടാകാന്‍ കാരണമെന്നു ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വടക്കും തെക്കുമായി മൂന്നിടങ്ങളിലാണ് ഒരേസമയം കാട്ടുതീ പടര്‍ന്നത്. വടക്കു പടര്‍ന്ന ക്യാന്പ് ഫയര്‍ കലിഫോര്‍ണിയ നേരിട്ട ഏറ്റവും വലിയ കാട്ടുതീയാണ്. പാരഡൈസ് നഗരം അടക്കം 1,42,000 ഏക്കര്‍ ഭൂമി കാട്ടുതീ വിഴുങ്ങി. അന്‍പതു ശതമാനം മാത്രമാണു കെടുത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: