ഗയാന: മൂന്ന് തവണ വനിതാ ടി 20 ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകളുടെ വിജയഭേരി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 48 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യന്‍ വനിതകള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തി.
സ്കോര്‍ ഇന്ത്യ 20 ഓവറില്‍ എട്ടിന് 167. ഓസ്ട്രേലിയ 19.4 ഓവറില്‍ 119 ന് പുറത്ത്.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഓസ്ട്രേലിയയെ കറക്കിവീഴ്ത്തുകയായിരുന്നു. 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എല്ലിസെ പെരി മാത്രമാണ് ഓസീസ് വനിതകളില്‍ തിളങ്ങിയത്. ആഷ്ലിഗ് ഗാര്‍ഡ്നര്‍ (20), ബെത്ത് മൂണി (19), നായിക ലാന്നിങ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഓസീസ് താരങ്ങള്‍. ഇന്ത്യക്ക് വേണ്ടി അനൂജ പട്ടേല്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, പൂനം യാദവ്, രാധ യാദവ്, എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ സ്മൃതി മന്ഥാനയുടേയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റേയും ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തത്. ഇന്ത്യക്കായി സ്മൃതി 55 പന്തില്‍ 83 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 27 പന്തില്‍ 43 റണ്‍സ് നേടി. ഇതോടെ ടി20 യില്‍ 1000 റണ്‍സെന്ന നേട്ടവും സ്മൃതി പിന്നിട്ടു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സും ഉള്‍പ്പെടുന്നതാണ് സ്മൃതിയുടെ ഇന്നിങ്സ്. ഹര്‍മന്‍പ്രീത് മൂന്ന് വീതം സിക്സും ഫോറും നേടി.
ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍. ഓസീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ കാഴ്ച്ചവെച്ചത് അവിസ്മരണീയ മത്സരമായിരുന്നു. സ്മൃതി മന്ഥാന തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. സെമി ഫൈനലിനൊരുങ്ങുന്ന ടീമിന് എല്ലാ ആശംസകളും നേരുന്നതായും സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: