ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജ സവിത ഹലപനവര് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഐറിഷ് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവാണ് (എച്ച്.എസ്.ഇ) സവിതയുടെ മരണം അന്വേഷിക്കുക.
സവിതയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഗാല്‍വെ യൂണിവേഴ്സിറ്റി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരെ അന്വേഷണ സംഘത്തില്‍ നിന്നും ഒഴിവാക്കുമെന്നും ഐറിഷ് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍ ഹലപനവര് അന്വേഷണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
എച്ച്.എസ്.ഇയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സ്വതന്ത്ര അന്വേഷണമാണ് ആവശ്യമെന്നും പ്രവീണ്‍ പ്രതികരിച്ചു. ഭൂണഹത്യ അയര്‍ലണ്ടില്‍ നിയമവിരുദ്ധമാണെന്ന കാരണം പറഞ്ഞാണ് സവിതയ്ക്ക് ഗര്‍ഭച്ഛിദ്രം നിഷേധിച്ചത്. ജീവന് രക്ഷിക്കാന്‍ ഭ്രൂണഹത്യ അനിവാര്യമായ സാഹചര്യത്തില്‍ അനുവദിക്കണമെന്ന ആവശ്യം ഇതോടെ അയര്‍ലണ്ടില്‍ ശക്തമായിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: