ന്യൂദല്‍ഹി: നാഗ്പ്പൂരിലേക്കുള്ള തന്റെ സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഉദ്യോഗസ്ഥന് മനീഷ് കുമാര്‍ സിന്‍ഹ നല്കിയ ഹര്‍ജ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കില്ല. വേഗം പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. സിബിഐ പ്രതേ്യക ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ ഡയറക്ടര്‍ ലോക് വര്‍മ്മ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് മനീഷ്.
വര്‍മ്മയും അസ്താനയും തമ്മിലുള്ള പോര് മുറുകിയതോടെ കേന്ദ്രം ഇരുവരെയും അവധയില്‍ അയച്ചിരുന്നു. ഇവരുടെ ചേരിപ്പോരില്‍ പങ്കാളികളായ ചില ഉദേ്യാഗസ്ഥരെ സരഥലം മാറ്റുകയും ചെയ്തിരുന്നു. അസ്താനക്കെതിരെ അന്വേഷിക്കുന്നതു കൊണ്ടാണ് തന്നെ സ്ഥലം മാറ്റിയതെന്നാണ് മനീഷിന്റെ ആരോപണം.
അതിനിടെ ഡയറക്ടര്‍ അലോക് വര്‍മ്മ സുപ്രീം കോടതിയില്‍ തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വര്‍മ്മ കോഴ വാങ്ങിയെന്ന അസ്താനയുടെ പരാതിയില്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി ചീഫ് വിലജിലന്സ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരുന്നു. വിജിലന്‍സ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍ന്ന് ഈ റിപ്പോര്ട്ടിന്മേല് തന്റെ പ്രതികരണം സമര്‍പ്പിക്കാനാണ് സിബിഐ വര്‍മ്മയോട് ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: