തിരുവനന്തപുരം: സന്നിധാനത്തെ സര്‍ക്കാര്‍ ശവപ്പറമ്പായി മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് കാട്ടുനീതിയാണ്.
ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ അടിയന്തരമായി പിന്‍വലിക്കണം. ശരണം വിളിച്ച 68 പേരെ അകാരണമായി അറസ്റ്റ് ചെയ്തു. എല്ലാ ജനങ്ങളേയും ഇത് വേദനിപ്പിക്കുന്നു. അയ്യപ്പഭക്തര്‍ വിരിവയ്ക്കേണ്ട സ്ഥലത്ത് ചൂടുവെള്ളം ഒഴിച്ചു. പാക്കിസ്ഥാന് അതിര്‍ത്തിയിലെ ക്ഷേത്രങ്ങളില്‍ പോകുന്നതുപോലെയാണ് ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പോലീസ് താക്കീത് നല്‍കുന്നത്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തെന്ന് അറിയാത്ത ദേവസ്വം മന്ത്രിയാണ് നമുക്കുള്ളത്. എന്തെങ്കിലും വിളിച്ച് പറയുകയാണ്. അയ്യപ്പഭക്തരെ പോലീസ് ആക്രമിച്ചു. ഇരുമുടിക്കെട്ടുകളെ പോലീസ് ചവുട്ടി മെതിച്ചു. ആചാരങ്ങള്‍ ലംഘിക്കുന്ന എസ്പിയെയും ഐജിയെയും സന്നിധാനത്തെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണം.
കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പോലും അഭിപ്രായം ഉയരുന്നുണ്ടെന്ന് എം.എസ്.കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: