അനില്‍ ശര്‍മ്മ
ന്യൂദല്‍ഹി : ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു നേരെ മുളകുപൊടിയെറിഞ്ഞാക്രമണം. എഎപി കണ്‍വീനര്‍ കൂടിയായ കേജ്രിവാള് ഓഫീസില്‍ നിന്ന് ഉച്ചഭക്ഷണത്തിനായി പുറത്തേയ്ക്കിറങ്ങുമ്പോഴാണ് മുളകുപൊടി എറിയുന്നത്.
നരെയ്ന സ്വദേശിയായ അനില്‍ ശര്‍മ്മ എന്നയാളാണ് ആക്രമിച്ചത്. അതേസമയം ആക്രമിക്കുന്നതിനിടയില്‍ താങ്കളില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്ന് പറഞ്ഞ് കേജ്രിവാളിന്റെ കാലില്‍ തൊടാന്‍ ശ്രമവും നടത്തി.
കേജ്രിവാളിന്റെ കാലില്‍ തൊട്ടശേഷം ഗുട്കാ പായ്ക്കറ്റില്‍ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന മുളകുപൊടി മുഖത്തേയ്ക്ക് എറിയുകയായിരുന്നു. ശര്‍മ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടായ കനത്ത സുരക്ഷാ വീഴ്ചയാണ് ഇതെന്ന് എഎപി അറിയിച്ചു. സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും ഇവിടെ സുരക്ഷിതര്‍ അല്ലെന്നും എഎപി ട്വിറ്ററിലൂടെ പറഞ്ഞു.
കേജ്രിവാള് ഇത്തരത്തില്‍ ആദ്യമായല്ല ആക്രമിക്കപ്പെടുന്നത്. ഇതിനു മുമ്പ് ചെരുപ്പുകള്‍, ഷൂ, മഷി എന്നിവയും ദല്‍ഹി മുഖ്യമന്ത്രിയുടെ നേരെ ജനങ്ങള്‍ എറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: