ചെന്നൈ: വയനാട് എം.പി എം.ഐ ഷാനവാസ് (67) അന്തരിച്ചു. പുലര്‍ച്ചെ ഒന്നര മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാണ് ഷാനവാസ്. നവംബര്‍ രണ്ടിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മൃതദേഹം ഉച്ചയോടെ കൊച്ചിയില്‍ എത്തിക്കും. വൈകുന്നേരം മൂന്ന് മണിക്ക് മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ പത്ത് മണിയ്ക്ക് എറണാകുളം തൊട്ടതുമ്പടി പള്ളിയില്‍ നടക്കും.
ഷാനവാസിന്റെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ഷാനവാസിന്റെ വേര്‍പാട് പാര്‍ട്ടിക്ക് പൊതുപ്രവര്‍ത്തന രംഗത്ത് വലിയ പ്രശ്നമാണ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ സ്ഥാനങ്ങളിലെത്തി. ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനും നയിക്കാനും കഴിഞ്ഞു. അവസരങ്ങള്‍ ഏറ്റവും നന്നായി വിനിയോഗിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സി കാര്ത്തികേയന് , ഷാനവാസും ,താനും ചില ഘട്ടങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോയിരുന്നു. അന്ന് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയിലാണ് താന്‍. രാഷ്ട്രീയത്തിനപ്പുറം വളരെ അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അദ്ദേഹം. സഹപ്രവര്‍ത്തകരോട് സ്നേഹവും അടുപ്പവും കാത്ത് സൂക്ഷിക്കുന്ന പ്രകൃതക്കാരന്.- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന് അംഗസംഖ്യ കുറഞ്ഞ കാലത്ത് പാര്‍ലമെന്‍നറില്‍ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ കാത്ത് സൂക്ഷിച്ച് കൊണ്ട് പാര്‍ലമെന്റില്‍ അങ്ങേയറ്റം പ്രയത്നിച്ചു.അനാരോഗ്യം വേട്ടയാടുന്ന കാലത്തും അത് ഒരിക്കലും കടമയെയും പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: