തിരുവനന്തപുരം: ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിടെക് വിദ്യാര്‍ഥി ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിച്ചു. അഞ്ചല്‍ ഐലാറ ശ്രീവത്സത്തില്‍ സുസ്മിത് (23) ആണു മരിച്ചത്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളെജിന്റെ അഞ്ചാം നിലയില്‍ നിന്നാണു വിദ്യാര്‍ഥി ചാടിയത്.
കോഴിക്കോട് ഐഐടിയില്‍ നിന്നു ബിടെക് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥി കഴിഞ്ഞ ദിവസം അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ചായ കുടിക്കാന്‍ പോകുമ്പോള്‍ അമ്മയുടെ കൈ തട്ടിമാറ്റിയ ശേഷം അഞ്ചാം നിലയില്‍ നിന്നു ചാടുകയായിരുന്നു.
കോഴിക്കോട് പുത്തൂര്‍ സര്‍ക്കാര്‍ യുപി സ്കൂള്‍ അധ്യാപകന് സുഗതന്- സുധര്‍മ്മ ദമ്പതികളുടെ മകനാണ് സുസ്മിത്. സഹോദരി: സുസ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: