പത്തനംതിട്ട : വൃശ്ചികം ഒന്നുമുതല്‍ മൂന്നുദിവസത്തിനുള്ളില്‍ തന്നെ ശബരിമലയുടെ വരുമാനത്തില്‍ 7.27 കോടിയുടെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ എല്ലാ വഴിപാട് ഇനങ്ങളിലും കുറവുണ്ട്.
കഴിഞ്ഞ സീസണില്‍ 11,91,87,940 രൂപ ഇക്കാലയളവില്‍ വരുമാനം ലഭിച്ച സ്ഥാനത്ത് 4,64,93,705 രൂപയാണ് ഇത്തവണയുണ്ടായത്. കൂടാതെ വിറ്റുവരവില്‍ മുന്‍വര്‍ഷം 5.09 കോടി ഉണ്ടായിരുന്നത് ഇത്തവണ 1.76 കോടിയായി കുറഞ്ഞിട്ടുണ്ട്.
ശബരിമലയിലെ നടവരുമാനത്തില്‍ പ്രതിവര്‍ഷം 10 ശതമാനം വരുമാന വര്‍ധനവ് ഉണ്ടായിക്കൊണ്ടിരുന്ന സ്ഥാനത്താണ് സര്‍ക്കാരിന്റേയും പോലീസിന്റേയും നിയന്ത്രണങ്ങള്‍ കാരണം ഇടിവുണ്ടായിരിക്കുന്നത്.
അപ്പം വില്‍പ്പനയില്‍ 73.22 ലക്ഷവും, അഭിക്ഷേകത്തില്‍ 3.28 ലക്ഷവും, കാണിക്കയിനത്തില്‍ 1.29 കോടിയും, സംഭാവനയില് 8.97 ലക്ഷവുമാണ് കുറവുണ്ടായിരിക്കുന്നത്. നിയന്ത്രണങ്ങള്‍ മൂലം തീര്‍ത്ഥാടകരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: