ന്യൂദല്‍ഹി: ഏഴു സൈനികരുടെ മരണത്തിനിടയാക്കിയ നഗ്രോത്ത സൈനിക ക്യാമ്പ് ആക്രമണത്തിലെ പ്രതികള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ഭീകര സംഘടനയായ ജയ്ഷ് എ മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിന്റെ സഹോദരന് മൗലാന അബ്ദുള്‍ റാഹുഫ് അസ്ഗര്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് കുറ്റപത്രം. സംഘടനയുടെ ഉപമേധാവി കൂടിയായ അസ്ഗറാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍.
2016 നവംബര്‍ 28 നായിരുന്നു നഗ്രോത്ത സൈനിക ക്യാമ്പ് ആക്രമണം. ജയ്ഷെ മുഹമ്മദ് ഭീകരരായ മുഹമ്മദ് ആഷിഖ് ബാബ, സയ്യിദ് മുനീറുള്‍ ഹസന് ഖാദിരി, താരിഖ് അഹമ്മദ് ധര്, അഷ്റഫ് ഹമീദ് ഖാന്‍ഡേ എന്നിവരാണ് പാക്കിസ്ഥാനില്‍ നിന്നുള്ള മൂന്നംഗ ഭീകര സംഘത്തിന് ആക്രമണത്തിനുള്ള സൗകര്യമേര്പ്പെടുത്തയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സായുധരായെത്തിയ ഭീകരരെ സാംബ-കത്വ അന്താരാഷ്ട്ര അതര്‍ത്തി വഴി ജമ്മുവിലെ ജഗദംബ ഹോട്ടലിലും തുടര്‍ന്ന് നഗ്രോത്ത ക്യാമ്പിലും എത്തിച്ചതും ഇവരാണ്.
സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പാക് ഭീകരരും കൊല്ലപ്പെട്ടിരുന്നു. അബ്ദുള്‍ റാഹുഫ് അസ്ഗറാണ് പാക് ഭീകരര്‍ക്ക് ഗറില്ലാ ആക്രമണത്തിന് പരിശീലനം നല്‍കിയതെന്ന് എന്‍ഐഎ വക്താവ് അലോക് മിത്തല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: