അബുദാബി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങള്‍ മാത്രം പോരാ മൂല്യാധിഷ്ഠിതമായ ബോധവത്കരണവും വേണമെന്ന് മാതാ അമൃതാനന്ദമയി ദേവി. അബുദാബിയില്‍ ഇന്റര്‍ഫെയ്ത്ത് അലയന്‍സിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത സാമൂഹിക നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് അമ്മ ഇക്കാര്യം വ്യക്തമാക്കിയത്.
അച്ഛനമ്മമാര്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ജീവിതത്തില്‍ ശ്രദ്ധയുള്ളവരാകണം. അവരില്‍ ആധ്യാത്മികമൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ച് തുറന്നമനസ്സോടെ എന്തും പങ്കുവയ്ക്കാനുമുള്ള സുഹൃദ്ബന്ധം വളര്‍ത്തിയെടുക്കണം. സത്യവും അസത്യവും നന്മയും തിന്മയും, ദേവനും അസുരനും ഒത്തുചേര്‍ന്ന ഒരു നിഗൂഢതയാണ് മനുഷ്യമനസ്സ്. അവിടെ അടിഞ്ഞുകൂടി കിടക്കുന്നതില്‍ വച്ച് ഏറ്റവും നിന്ദ്യവും നികൃഷ്ടവും അപകടകരവുമായ വൈകല്യങ്ങളില്‍ ഒന്നാണ് ലൈംഗികചൂഷണവും അക്രമവാസനയും. വിവേകബുദ്ധി വളര്‍ന്നിട്ടില്ലാത്ത പ്രായത്തില്‍ കൊച്ചു കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ്, അമ്മ പറഞ്ഞു.
അബുദാബിയിലെ വാഹത് അല്‍ കരാമയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാന മത നേതാക്കളോടൊപ്പം ബാലാവകാശ സംരക്ഷണത്തിനായുള്ള ‘അബുദാബി അന്തര്‍മത ഉടമ്പടി’യില്‍ അമ്മ ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: