തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറെന്നും പ്രശ്നം രമ്യമായി പരിഹരിക്കപ്പെടണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല. ക്ഷേത്ര വിശ്വാസങ്ങള്‍ സംരക്ഷിക്കുകയാണ് ബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. ശുചിമുറികള്‍ ആവശ്യത്തിന് ക്രമീകരിച്ചു. സുരക്ഷാകാര്യങ്ങളാണ് പോലീസ് ചെയ്യുന്നത്. വലിയ നടപ്പന്തലില്‍ വെള്ളം ഒഴിച്ചത് നട അടച്ച ശേഷം വൃത്തിയാക്കിയതാണ്. നെയ്യഭിഷേകവും ദര്‍ശനവും സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല വികസനത്തിന് നല്‍കിയെന്ന് പറഞ്ഞ കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. എല്ലാ ദിവസവും വിവിധ വകുപ്പുകളടെ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. തിരിച്ചടി നേരിടുമോയെന്ന് ആശങ്കയുള്ളതിനാലാണ് സാവകാശ ഹര്‍ജി വേഗത്തില്‍ എടുക്കണമെന്ന് ആവശ്യപ്പെടാത്തത്. എന്‍എസ്എസും സമരത്തില്‍ ഉറച്ചു നില്‍ക്കുയാണല്ലോ എന്ന ചോദ്യത്തിന് അവരുമായും ചര്‍ച്ച നടത്തുമെന്ന് പദ്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: