കൊല്ലം: ശരണംവിളി മാത്രമല്ല ഹൈക്കോടതി നിര്‍ദേശവും പിണറായി സര്‍ക്കാരിന് അലര്‍ജിയാണെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍.
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തുകയാണ്. ആചാരങ്ങള്‍ ലംഘിക്കാനും യുവതികളെ മല ചവിട്ടിക്കാനും കോടതിവിധി ആയുധമാക്കുന്ന ആളുകള്‍ തന്നെയാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നത്. കോടതിയോടോ ഭരണഘടനയോടോ ഉള്ള ബഹുമാനവും വിധേയത്വവുമല്ല, കടുത്ത ഹിന്ദുവിരോധം മാത്രമാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്നിലെന്നാണ് ഇത് തെളിയിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിച്ച് അവശേഷിക്കുന്ന തീര്‍ത്ഥാടന ദിവസങ്ങളെങ്കിലും സുഗമമാക്കാന്‍ ഭക്തരോട് സര്‍ക്കാര്‍ സഹകരിക്കണം.
യുവതികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ തീര്‍ത്ഥാടനമേ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ തീരുമാനമാണ് സര്‍ക്കാരിന്റേത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുദ്യോഗസ്ഥരെ നിരത്തി നിര്‍ത്തി അയ്യപ്പഭക്തന്മാര്ക്ക് മാത്രം നിരോധനാജ്ഞ നടപ്പാക്കുകയാണ് അവര്‍. കൂട്ടുചേര്‍ന്ന് പോകേണ്ട സന്നിധാനത്ത് കൂട്ടം കൂടാനോ ശരണം വിളിക്കാനോ അവകാശമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അയ്യപ്പന്മാരെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ഇത്തരക്കാരെ ശബരിമലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു.
ഇരുമുടിക്കെട്ടുമേന്തി മുദ്രമാലയണിഞ്ഞ് മല ചവിട്ടാനെത്തുന്ന അയ്യപ്പഭക്തരെ ക്രിമിനലുകളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി. സംഘടനാപ്രവര്‍ത്തനങ്ങളുടെ പേരിലുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. സ്വയം ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് താനെന്നുകൂടി ഓര്‍ത്തുവേണം മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പന്മാരെ അധിക്ഷേപിക്കാനെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: