കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫെയ്സ്ബുക്ക് പരാമര്‍ശം നടത്തിയെന്നാരോപിച്ച് ക്ഷേത്രം മേല്‍ശാന്തിയെ സസ്പെന്റ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കാഞ്ഞങ്ങാട്ടെ മഡിയന്‍ കുലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ മേല്‍ശാന്തി മധുരക്കാട് സ്വദേശി ടി. മാധവന് നമ്പൂതിരിയെയാണ് ക്ഷേത്രം ട്രസ്റ്റി സസ്പെന്‍ഡ് ചെയ്തത്.
എക്സിക്യൂട്ടീവ് ഓഫീസറാണ് സസ്പെന്ഷന് ഉത്തരവ് കൈമാറിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആചാരം ലംഘിച്ചാണ് ശബരിമലയില്‍ എത്തിയതെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് മാധവന് നമ്പൂതിരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
എന്നാല്‍ സര്‍ക്കാരിനെയും ദേവസ്വം മന്ത്രിയെയും അവഹേളിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടപടി. കഴിഞ്ഞ ദിവസം അടിയന്തര ട്രസ്റ്റി ബോര്‍ഡ് യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെയാണ് മേല്‍ശാന്തി മാധവന് നമ്പൂതിരിക്കെതിരെ നടപടി സ്വീകരിച്ചതായി ക്ഷേത്രം ട്രസ്റ്റി അറിയിച്ചത്. പാരമ്പര്യ മേല്‍ശാന്തിയാണ് മാധവന് നമ്പൂതിരി. 20 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. ശമ്പള ഇനത്തില്‍ 10 ലക്ഷത്തോളം രൂപ മേല്‍ശാന്തിക്ക് ലഭിക്കാനുണ്ട്.
കഴിഞ്ഞ ഒരുകൊല്ലമായി ശമ്പളം ലഭിച്ചിട്ടില്ല. ഇതിനെതിരെ നമ്പൂതിരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് സസ്പെന്ഷന് നടപടിയെന്നാണ് മേല്‍ശാന്തി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്ത പോലീസും സംസ്ഥാന സര്‍ക്കാരും ഇത്തരത്തില്‍ പകപോക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണം ഇതോടെ വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: