തലശേരി: സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. എരഞ്ഞോളി ചിറക്കര സായിസദനില് സി.കെ മധു (49)നെയും ഞള്ളി ഹൗസില്‍ കെ.പി പ്രശാന്തി(33)നെയുമാണ് തലശേരി പൊലീസ് പിടികൂടിയത്.
ബിജെപി പ്രവര്ത്തകന് ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിതയുടെ (43) ദേഹത്താണ് സിപിഎമ്മുകാര്‍ ബലമായി ചുവന്ന ചായം തേച്ചത്. കണ്ണിലും പെയിന്റ് വീണ രജിതയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് വീട്ടമ്മയ്ക്ക് നേരെ സിപിഎമ്മുകാരുടെ അക്രമം.
എരഞ്ഞോളി സ്വദേശികളായ സുചിത്രാനിവാസില് സുമിത്ത്കുമാര്‍ (25), പ്രവീണ ഹൗസില്‍ റിജിന്‍ (39), സുമിത്ത് ഭവനില്‍ സുബിന് (25) എന്നിവരെ സംഭവത്തില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: