കൊച്ചി: കേരളത്തിലെ ടെലിവിഷന്‍ വിനോദ ചാനലുകള്‍ക്കിടയില്‍ വ്യത്യസ്ത കാഴ്ചകളുമായി സീ കേരളം വരുന്നു. വിശാലമായ ചാനല്‍ സാമ്രാജ്യം തന്നെയാണ് സീ കേരളത്തെ വേറിട്ടുനിര്‍ത്തുക. കാഴ്ചയുടെ തിരശ്ശീല ഉയര്‍ത്തി അവര്‍ അവതരിപ്പിച്ച ‘വിസ്മയ രാവ്’ പരിപാടി തന്നെ തെളിവ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചലചിത്ര താരങ്ങളുടെയും പ്രസിദ്ധരുടെയും വന്‍ നിരയാണ് പരിപാടിയില്‍ നിരന്നത്.
‘നെയ്തെടുക്കാം ജീവിത വിസ്മയങ്ങള്‍’ എന്ന പ്രചാരണവാക്യം സീ കേരളത്തിന്റെ ലക്ഷ്യമാണ് പറയുന്നതെന്ന് സീ ഗ്രൂപ്പ് കമ്പനിയുടെ തലവന്‍ പുനീത് മിശ്ര പറഞ്ഞു. സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ വളര്‍ച്ചയിലെ കുതിപ്പാണ് സീ കേരളത്തിന്റെ പിറവി, കൂടുതല്‍ വളര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സീ ദക്ഷിണ മേഖലാ തലവന്‍ സിജു പ്രഭാകരന് പറഞ്ഞു.
ഇന്ത്യയില്‍ 38 ചാനലുകള്‍. അന്താരാഷ്ട്രതലത്തില്‍ 39 ചാനലുകള്‍. ദക്ഷിണേന്ത്യയില്‍ അഞ്ചാമത്തേതാണ് കേരളം. ഏറ്റവും പുതിയ സാങ്കേതിക സംവിധാനം. എച്ച്ഡി ഫീഡിലെ ദൃശ്യപ്പൊലിമ. സോണി എഫ് 5 കാമറകള്‍ കൊണ്ടുള്ള ചിത്രീകരണം എന്നിവയും പ്രത്യേകത.
തെലുഗിലായിരുന്നു, ആദ്യ ദക്ഷിണേന്ത്യന്‍ പ്രവേശം. കന്നഡ, തമിഴ് വഴി മലയാളത്തിലേക്ക്. കേരളത്തിന്റെ സംസ്കാരവും കുടുംബ സങ്കല്‍പ്പവും ഉള്‍ക്കൊണ്ടുള്ള പരിപാടികള്‍, കേരളത്തില്‍ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച പരിപാടികള്‍, സമ്പന്നമായ സീ സിനിമാ ശേഖരം, തുടങ്ങിയവ സീ കേരളത്തെ മലയാളികളുടെ പ്രിയപ്പെട്ടതാക്കുമെന്ന് ഉറപ്പുണ്ടെന്ന് സീ കേരളം മാര്‍ക്കറ്റിങ് തലപ്പത്തെ ദീപ്തി ശിവന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: