തിരുവനന്തപുരം: വാണിജ്യ നികുതി നിയമം ലംഘിച്ചുവെന്ന പരാതിയില്‍ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ടി.എം. തോമസ് ഐസക്കിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
മന്ത്രിയായിരിക്കെ നിയമം ലംഘിച്ചു കശുവണ്ടി വ്യവസായികള്‍ക്ക് ഇളവ് അനുവദിച്ചെന്ന ഹര്‍ജി പരിഗണിച്ചാണു നടപടി. തോമസ് ഐസക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം. നികുതി, ഫിനാന്‍സ് വകുപ്പുകളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇളവു നല്‍കിയത്. ഇതിലൂടെ ഖജനാവിനു 96.87 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണു ഹര്‍ജിയിലെ ആരോപണം.
തിരുവനന്തപുരം സ്വദേശി ഡി. വേണുഗോപാലാണ് ഹര്‍ജി നല്‍കിയത്. മൂന്നു മാസത്തിനുള്ളില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: