ആലപ്പുഴ: ശബരിമലയില്‍ നടക്കുന്നത് ആഭാസ സമരമെന്നും, നാമജപത്തെ തെറിജപമെന്നും അധിക്ഷേപിച്ച് മന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി അയ്യപ്പവിശ്വാസികളെ അവഹേളിക്കുന്നത്.
ശബരിമല യുവതീപ്രവേശനത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സ്ത്രീകളാണ് കൂടുതലും നാമജപവുമായി തെരുവില്‍ ഇറങ്ങിയത്. തോമസ് ഐസക്കിന്റെ ‘തെറി’ പരാമര്‍ശം അവരെയും അവഹേളിക്കുന്നതായി. സുപ്രിംകോടതിക്കും ഭരണഘടനയ്ക്കുമെതിരെ ശബരിമല കേന്ദ്രീകരിച്ചുള്ള ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നുവെന്നാണ് ഐസക്കിന്റെ കണ്ടെത്തല്‍.
കേരളത്തിലെ ക്രമസമാധാനലംഘനത്തിന് ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മന്ത്രി ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന് നാമം ജപിച്ചത് സമരമെന്നാണ് മറ്റൊരു കണ്ടെത്തല്‍.
‘കൃത്യനിര്‍വഹണച്ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനും തങ്ങളുടെ വരുതിക്കു നിര്‍ത്താനും തരംതാണ പ്രവൃത്തികളാണ് ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. സത്യസന്ധമായും പക്ഷപാതരഹിതമായും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് കേരളത്തിലേത്. അതിന്റെ മനോവീര്യം തകര്‍ക്കാന്‍ തെറിജപക്കാരെ അനുവദിക്കാനാവില്ല’ തോമസ് ഐസക്ക് പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ജി. സുധാകരന്, എം.എം. മണി തുടങ്ങിയര്‍ വിശ്വാസികളെയും ശ്രീഅയ്യപ്പനെയും തന്ത്രിയേയും പലതവണ അധിക്ഷേപിച്ചിരുന്നു. ഇതില്‍ നിന്ന് ഒരു പടികൂടി കടന്ന് നാമജപത്തെ തെറിവിളിയായി ആക്ഷേപിച്ച് ഹിന്ദുക്കളെ ഒന്നാകെ ആക്ഷേപിക്കുകയാണ് ഐസക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: