മട്ടന്നൂര്‍: മത്സ്യവില കുത്തനെ ഉയര്‍ന്നതോടെ വില്‍പ്പനയിടിഞ്ഞു. ഇതോടെ പഴകിയ മത്സ്യ വില്‍പ്പനയും വ്യാപകമായി. മത്തിയുള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്ക് തീവിലിയാണ് മാര്‍ക്കറ്റില്‍. ഇത്രയും വിലനല്‍കി വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബാക്കിവരുന്ന മത്സ്യങ്ങള്‍ അശാസ്ത്രീയമായ രീതയില്‍ സ്റ്റോക്ക് ചെയ്ത് തൊട്ടടുത്ത ദിവസം വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരം മത്സ്യങ്ങളാകട്ടെ കേടായവയും രോഗം പരത്തുന്നവയുമാണ്. കഴിഞ്ഞ ദിവസം മട്ടന്നൂര്‍ മാര്‍ക്കറ്റില്‍നിന്നും പുഴുവരിച്ച തിരണ്ടി ആരോഗ്യ വിഭാഗം അധികൃതര്‍ പിടികൂടിയിരുന്നു. മാര്‍ക്കറ്റുകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിരളമാണെങ്കിലും ഗ്രാമങ്ങളില്‍ വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്നവരാണ് ഇത്തരം മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ല. കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഇതുമുലം ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: